Tuesday, March 30, 2010

എമര്‍ജന്‍സി ഫണ്ട്

സാമ്പാദ്യം എവിടെ നിക്ഷേപിക്കണം? നിങ്ങളുടെ ആവശ്യമനുസരിച്ചാണ് സാമ്പാദ്യം എവിടെ എങ്ങിനെ എത്ര കാലത്തേക്ക്  (ഹ്രസ്വ-മദ്ധ്യ-ദീര്‍ഘ കാലം) നിക്ഷേപിക്കണം  എന്നൊക്കെ തീരുമാനിക്കേണ്ടത്.

ആദ്യം വേണ്ടത് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക എന്നതാണ്. ഇത് സാധാരണയായി 4-6 മാസത്തെ നിങ്ങളുടെ ജീവിത ചിലവിന് തുല്ല്യമായ സംഖ്യ ആവാം. ഉദാഹരണത്തിന്‍ നിങ്ങളുടെ ഒഴിവാക്കാന്‍ പറ്റാത്ത ക്യാഷ് ചിലവ് ഒരു മാസം 1,000 ദിര്‍ഹംസ് ആണെങ്കില്‍ 4,000-6,000 ദിര്‍ഹംസ് എമര്‍ജന്‍സി കരുതല്‍ ധനമായി സ്വരൂപിക്കണം. ഇതും ഓരോ വ്യക്തിയുടേയും ജീവിതാവശ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ ജോലി നഷറ്റപ്പെടുന്ന അവസ്ഥയില്‍ എത്ര മാസം കൊണ്ട് മറ്റൊരു ജോലി അല്ലെങ്കില്‍ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ കഴിയും എന്നാണ്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. അസുഖമോ മറ്റ് അപ്രതീക്ഷിതമായ ആവശ്യങ്ങളോ വരുമ്പോള്‍ ഈ എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടും. ഈ ഫണ്ട് ബാങ്ക് സേവിങ്ങ്സ് അക്കൌണ്ടിലോ എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാന്‍ പറ്റുന്ന മാര്‍ഗങ്ങളിലോ നിക്ഷെപിക്കണം. യു. എ. ഇ-യില്‍ ഉള്ളവറ്ക്ക് എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാവുന്നതും ന്യാമായ ലാഭവും നല്‍കുന്ന നാഷണല്‍ ബോണ്ട്സ് ഒരു നല്ല മാര്‍ഗമാണ്.

പിന്നെ വേണ്ടത് ഭാവിയില്‍ ഒന്നിച്ച് വലിയ സംഖ്യ വേണ്ടി വരുന്ന ആവശ്യങ്ങള്‍ക്കാണ്. ഉദാഹരണത്തിന്‍ വിവാഹം, സ്വന്താമായി ഒരു വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, പിന്നെ റിട്ടയര്‍മെന്റ്റിന്‍ ശേഷമുള്ള വിശ്രമ ജീവിതം അങ്ങിനെ നിങ്ങള്‍ സെറ്റ് ചെയ്യുന്ന നിങ്ങളുടെ ലൈഫ് ഗോള്‍സ്. അവ ഓരോന്നും കടബാദ്ധ്യതകളൊന്നും വരുത്താതെ നേടിയെടുക്കാന്‍ ചിട്ടയായ സാമ്പാദ്യം നീക്കിവെക്കുന്നതിലൂടെയും ആസൂത്രിതമായി നിക്ഷേപിക്കുന്നതിലൂടെയും സാധിക്കും. എത്രയും വേഗം നിക്ഷേപിച്ച് തുടങ്ങിയാല്‍ അത്രയും ആയാസ രഹിതമായിരിക്കും കാര്യങ്ങള്‍. ഇത്തരം ആവശ്യങ്ങള്‍കായുള്ള മദ്ധ്യകാല-ദീര്‍ഘകാല നിക്ഷെപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട്‍.

നിര്‍ബന്ധ സാമ്പാദ്യം ഒരു ശീലമാക്കുക

ജോലി ചെയ്യുന്നത് കാശുണ്ടാക്കാനാണെന്ന് ആരും പറയും. കാശുണ്ടാക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ ജീവിക്കാനാണെന്നും പറയാം. സ്വന്തം ജീവിതവും കുടുമ്പക്കാരുടെ ജീവിതവും അതില്‍ പെടുന്നു. ജീവനുള്ള കാലത്തോളം ജീവിക്കണം, എന്നാല്‍ ജീവനുള്ള കാലത്തോളം ജോലി ചെയ്യാന്‍ പറ്റുമെന്ന് ഗ്യാരണ്ടിയില്ല. അപ്പോള്‍ ഇന്നത്തെ വരുമാനത്തില്‍ നിന്ന് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും താമസത്തിനും വിനോദത്തിനും ചിലവഴിക്കുന്നത് പോലെ ഒരു ഭാഗം സാമ്പാദ്യമായി മാറ്റിവെക്കേണ്ടത് അനിവാര്യമാണ്. ഒന്നും ബാക്കിയാകുന്നില സേവ് ചെയ്യാന്‍ എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷെ ജീവിതം വരവിനനുസരിച്ച് ക്രമപ്പെടുത്തുന്നതിലാണ് നമ്മുടെ കഴിവിരിക്കുന്നത്. മാസത്തില്‍ വാടക കൊടുക്കുന്നത് പോലെ, ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും ചിലവഴിക്കുന്നത് പോലെ ഒരു സംഖ്യ സാമ്പാദ്യത്തിനും മാറ്റിവെക്കുക. അതു ഒരു ഒഴിച്കുകൂടാനാകാത്ത ചിലവായി കരുതുക. ഏറ്റവും ചുരുങ്ങിയത് ശമ്പളത്തിന്റെ 10% നിര്‍ബന്ധ സാമ്പാദ്യമായി മാറ്റിവെക്കണം.

ഉദാഹരണത്തിന് ഒരാളുടെ ശമ്പളം 2000 ദിര്‍ഹംസ് ആണെന്നിരിക്കട്ടെ. ശമ്പളം കിട്ടുമ്പോള്‍ തന്നെ 200 ദിര്‍ഹംസ് നിക്ഷേപത്തിനായി മാറ്റിവെക്കുക. തന്റെ ശമ്പളം 1800 ദിര്‍ഹമാണെന്ന് വിശ്വസിക്കുക. ജീവിത ചിലവിനു പുറമേ തന്റെ ചുമലിലുള്ള മറ്റു ഉത്തരവാദിത്തങ്ങളും, സാമ്പത്തിക ബാധ്യതകളും മറ്റും ഒരാള്‍ക്ക് ബാക്കിയാക്കാന്‍ പറ്റുന്ന തുകയുടെ തോതിന്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. പക്ഷെ ചുരുങ്ങിയത് പത്ത് ശതമാനം എന്നത് ഒരു നിര്‍ബന്ധ ചിലവായി കരുതി മാറ്റിവെക്കുന്നത് ഒരു ശീലമാക്കുക.

കാശ് കയ്യില്‍ വെച്ചാല്‍ ചിലവഴിച്ച് പോകുക എന്നത് പലരുടേയും ഒരു സ്വഭാവമാണ്. അങ്ങിനെയുള്ളവറ് സാമ്പാദ്യത്തിനായി മാറ്റിവെച്ച തുക എത്രയും വേഗം കയ്യില്‍ നിന്നും മാറ്റി എവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ഒരു പദ്ധതി ഉണ്ടാകണം. ചെറിയ തുകയാകുമ്പോള്‍ നിക്ഷേപാവസരങ്ങള്‍ കുറവായിരിക്കും. അപ്പോള്‍ അതു ബാങ്കിലെ സേവിങ്സ് അക്കൌണ്ടിലോ മറ്റോ ശേഖരിക്കുകയും പിന്നിട് ഉചിതമായ തുകയാകുമ്പോള്‍ മറ്റ് മദ്ധ്യകാല-ദീര്‍ഘകാല മര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്. യു.എ.ഇ-യില്‍ ഉള്ളവറ്ക്ക് ഇങ്ങിനെ ഇടത്താവളമായി വെക്കാന്‍ പറ്റിയ ഒരു നിക്ഷെപ പദ്ധതിയാണ്‍ നാഷണല്‍ ബോണ്ട്സ്.

ഉയര്‍ന്ന പലിശ നല്കേണ്ടിവരുന്ന ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സോ സ്വകാര്യ പണമിടപാട്കാരില്‍നിന്നുള്ള കടമോ ഉണ്ടെങ്കില്‍ ഈ പറഞ്ഞ നിറ്ബന്ധ സാമ്പാദ്യവും ഇത് അടച്ച് തീറ്ക്കാന്‍ ഉപയോഗിക്കണം. അതു വഴി ലാഭിക്കുന്ന പലിശ അതു നിക്ഷെപിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ വലുതായിരിക്കും. ഒരു രൂപ ചിലവ് കുറഞ്ഞ് കിട്ടിയാല്‍ അത് ഒരു രൂപയുടെ വരുമാനം പോലെയാണ്.

Tuesday, February 9, 2010

അധ്യാപകന്‍ മുടക്കിയ പഠനം

എസ് എസ് എല്‍ സി ഫസ്റ്റ് ക്ലാസില്‍ പാസായി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ വിഷയം കണക്ക്. ഇനിയിപ്പോള്‍ പ്രി-ഡിഗ്രി. നാല് ഗ്രൂപ്പുകളാണ്. ആദ്യ ഓപ്ഷന്‍ ഫസ്റ്റ് ഗ്രൂപ്പ്. പിന്നെ സെകണ്ട്. മൂന്നും കിട്ടാത്തവന്‍ ഫോര്‍ത്ത്. അതാണ്‌ ഞങ്ങളുടെ നാട്ടു നടപ്പ്. കണക്കില്‍ ടോപ്പ് മാര്‍ക്ക് കിട്ടിയതിനാല്‍ ഫസ്റ്റ് ഗ്രൂപ്പ് എന്ന് കണക്കു മാഷിന്റെ ന്യായം. ഫസ്റ്റ് ക്ലാസ് കിട്ടിയതിനാല്‍ ഫസ്റ്റു ഗ്രൂപ്പെന്നു നാട്ടുകാരുടെ ന്യായം.


ഏതായാലും തളിപ്പറമ്പ് സര്‍ സയ്യിദ്, കണ്ണൂര്‍ എസ് എന്‍ , പയ്യന്നൂര്‍ കോളേജ് - എല്ലായിടത്തും കൊടുത്തു അപേക്ഷകള്‍. അങ്ങിനെ ഫസ്റ്റ് ഗൂപ്പിന്‍ ഓഫര്‍ കിട്ടിയത് സര്‍ സയ്യിദില്‍ നിന്നു. പുതിയ പ്രതീക്ഷകളുമായി ഒരു പുതിയ ലോകത്തിലേക്ക്. നിഷ്കളങ്ങമായ സ്കൂള്‍ ജീവിതം വിട്ടു, അത്രയൊന്നും നല്ലതു പറഞ്ഞു കേട്ടിട്ടില്ലാത്ത കോളേജ് ജീവിതത്തിലെക്ക്.

10 വര്‍ഷം  നാട്ടിന്‍ പുറത്തെ മലയാളം മീഡിയത്തില്‍, ഇനി ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ആണ്.  അതു തന്നെയായിരുന്നു എന്റെ പ്രശ്നവും. കണക്കിലെ സൂത്രവാക്യങ്ങളും, സാങ്കേതിക പദങ്ങളും എല്ലാം ഇനി ഇംഗ്ലീഷില്‍, പടച്ചോനേ, എനിക്ക് ഒരു എ.ബി.സി.ഡി യും മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരനായ മാത്-സ് ലക്ചറര്‍ - ഭയാനകമായ ഉയരവും, ശബ്ദവും - ഒരു ദാക്ഷിണ്യവും കാട്ടിയില്ല. പുതിയ അന്തരീക്ഷവും പുതിയ മീഡിയവും - ഒന്നും അദ്ധേഹം പരിഗണിച്ചില്ല. ഇമ്പൊസിഷനായിരുന്നു ഒരു പ്രധാന ശിക്ഷാ വിധി. പ്രാക്റ്റിക്കലി ഇമ്പോസിബള്‍ അത്രയും എണ്ണം. വൈകിട്ട് വൈകി വീട്ടില്‍ എത്തി പിറ്റേന്ന് രാവിലെ വീണ്ടും ഇറങ്ങണ്ടേ. അങ്ങിനെ പയ്യെ പയ്യെ ക്ലാസ് കട്ട് ചെയ്ത് തുടങ്ങി. അതു അവസാ‍നം ഒരു നാട് വിടലില്‍ കലാശിച്ചു.

Friday, December 26, 2008

ഞാന്‍ ഇംഗ്ലീഷ് പഠിച്ചത്

പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഒരു വീക്കിലിയില്‍ പോസ്ടലായി ഇംഗ്ലിഷ് പഠിക്കുവാനുള്ള ഒരു പരസ്യം കണ്ടു. കോട്ടയത്തുള്ള പ്രകാശ് കോളേജിന്റെ പരസ്യമായിരുന്നു. കൂടുതല്‍ അറിയാന്‍ അവര്ക്കു ഒരു kഅത്ത് അയച്ചു. മറുപടി കിട്ടി ഒപ്പം ഒരു അപേക്ഷാ ഫോറവും. ഇരുനൂര്‍ രൂപയായിരുന്നു ഫീ എന്നാണു എന്റെ ഓര്‍മ. ഫീ മണി ഓര്‍ഡര്‍ ആയി അയച്ചു കോഴ്സിനു ചേര്ന്നു. 2൦-30 പേജുകള്‍ വരുന്ന ഇരുപത്തന്ജോളം ബുക്കുകള്‍. ഒന്നോ രണ്ട്ടോ ബുക്കുകളായി പോസ്റ്റില്‍ വരും. ഓരോബുക്കിന്റെയും അവസാനത്തില്‍ കൊടുത്തിരിക്കുന്ന പരീക്ഷ എഴുതി പോസ്റ്റില്‍ അവര്ക്കു അയച്ചു കൊടുക്കണം. അവര്‍ അത് പരിശോദിച്ചു ആവശ്യമായ തിരുത്തലുകള്‍ വരുത്തി തിരിച്ചു അയച്ചു തരും. ഞാന്‍ വളരെ ആത്മാര്‍തമായി തന്നെ ഓരോ excercise ഉം പരീക്ഷകളും ചെയ്തു. sslc പരീക്ഷ ആകുമ്പോഴേക്കും ഇരുപതോളം ബുക്കുകള്‍ കമ്പ്ലീറ്റ്‌ ചെയ്തു. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച ഇന്ഗ്ലിഷിനേക്കാളുമ് എനിക്ക് ഇംഗ്ലീഷ് മനസ്സിലായത് ഈ ആരുമാസക്കാലത്ത്തിലായിരുന്നു. sslc ക്ക് ഇന്ഗ്ലിഷില്‍ കരകയറാന്‍ സഹായിച്ചത് പ്രകാശ് കോളേജിന്റെ ഈ പോസ്റല്‍ ഇംഗ്ലീഷ് കൊഴ്സായിരുന്നു എന്ന് നന്ദിയോടെ സ്മരിക്കുന്നു.

ഞാന്‍ അവിടെ നിര്‍ത്തിയില്ല. പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ ഞാന്‍ The Hindu പതിവായി വാങ്ങും. ടൌണില്‍ നിന്നു വരുമ്പോള്‍ ദ ഹിന്ദു വാങ്ങി സയ്ക്കിളിന്റെ പിറകില്‍ വച്ചു വരുമ്പോള്‍ ചിലരെന്കിലും പുച്ച്ചത്ത്തോറെ നോക്കാരുന്ടു. ഞാന്‍ അത് ഗൌനിക്കാറില്ല. ആദ്യമൊക്കെ ഇതു വായിച്ചാല്‍ കാര്യമായി മനസ്സിലാകില്ലെന്കിലും ഞാന്‍ വായിക്കും. മലയാളം പത്രങ്ങളും വായിക്കുന്നത് കൊണ്ടു ഏകദേശം ഐഡിയ കിട്ടും.

വോകാബുലരി ആയിരുന്നു മറ്റൊരു പ്രശ്നം. അതിന് ഒരു ഡിക്ഷനറി വാങ്ങി . രാമലിന്ഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷനറി. ഇംഗ്ലീഷ് ബുക്കിലെ അറിയാത്ത ഓരോ വാക്കിനു മുകളിലും മലയാളത്തില്‍ അര്‍ത്ഥം എഴുതി വെക്കും. അപ്പോഴേക്കും വാക്കുകളുടെ അര്‍ത്ഥമാരിഞ്ഞാല്‍ കാര്യം മനസ്സിലാകും എന്ന നിലയില്‍ എത്തിയിരുന്നു.

ജനറല്‍ ആയിട്ടുള്ള ഇംഗ്ലീഷ് വായന തുടര്‍ന്നു. ദ വീക്ക്‌, ഇന്ത്യ ടുഡേ തുടങ്ങി ഇന്ഗ്ലിഷിലുള്ള ബിസിനസ് മാഗസിന്‍ വരെ വായിക്കും. ഈ വായന എനിക്ക് ഒര്പാടു ഗുണം ചെയ്തെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ വായിക്കാനുള്ള സാഹചര്യം സ്വയം ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. പക്ഷെ സംസാരിക്കുവാനും സംസാരിക്കുന്നത് ശ്രധിക്കുവാനുമുള്ള സാഹചര്യം കൂടുതല്‍ ലഭിച്ചില്ല. അതങ്ങനെ സ്വയം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. രണ്ടാമാതോരളുടെ സഹായം വേണം. പിന്നെ വല്ലപ്പോഴും ഒന്നു ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാല്‍ നമ്മുടെ ജനങ്ങള്‍ സമ്മതിക്കുമോ. പിന്നെ ഞാന്‍ അവര്‍ക്കൊരു അഹമ്കാരിയാകും.

Thursday, September 13, 2007

ഒരു സഹായാഭ്യര്‍തന

ഒരു വയസ്സായ സ്ത്രീ. അവര്‍ക്ക് 2 വിധവകളായ പെണ്‍ മക്കള്‍. അവര്‍ 2 പേര്‍ക്കുമായി 3 പെണ്‍ കുട്ടികള്‍. ചുരുക്കത്തില്‍ ജീവിചിരിക്കുന്ന ആണ്‍ തരി ഒന്നുമില്ല. അവര്‍ താമസിക്കുന്നത് കഴുക്കോലുകള്‍ ദ്രവിച്ച് ചുമരുകള്‍ ഇടിഞ്ഞു വീഴാറായ താമസിക്കാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടില്‍. അതും സ്വന്തമല്ല.

കാര്യമായ വരുമാനമൊന്നും ഇല്ലാത്ത ഇവര്‍ അടുത്ത വീടുകളില്‍ വീട്ടുവേലകളില്‍ സഹയിചും പശിവിനെ വളര്‍തി പാല്‍ വിറ്റുമാണ് ഈ 6 അംഗ കുടുംബം നിത്യവിര്‍തി കഴിയുന്നത്. ഭാവിയിലെങ്കിലും ഒരു ആണ്‍ തുണ അദ്വാനിച്ച് കുടുംബം പുലര്‍തുമെന്ന ഒരു പ്രതീക്ഷക്കു പോലും വകയില്ല. വളര്‍ന്നു വരുന്ന 3 പെങ്കുട്ടികളുടെ ഭാവിയും വിവാഹ ചിലവുകളും ഇവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്നമാണ്. ഇത്തരം ഒരു സാഹചര്യതില്‍ അപകടാ‍വസ്തയിലീരിക്കുന്ന അവരുടെ വീട് പുനര്‍നിര്‍മ്മിക്കുവാന്‍ അവര്‍ക്കവില്ലെന്ന് പറയേന്‍ഡതില്ലല്ലോ.

ഇവര്‍ക്കു ഒരു വീട് വെചുകൊടുക്കുവാന്‍ ഞങ്ങളുടെ നാടുമായി ബന്ദപ്പെട്ട് UAE-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക സംങ്ഗടന തീരുമാനിച്ചു മുന്നിട്ടു ഇരങിയിരിക്കുകയാണ്. ഈ സംരംഭത്തില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുവാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.

UAE-ല്‍ ഉള്ളവര്‍ 050-3845995 എന്ന എന്റെ നംബറില്‍ വിളിക്കുകയോ padiyil-at-gmail.com എന്ന email -ല്‍ ബന്ധപ്പെടുകയോ ചെയ്യാം. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ email -ല്‍ ബന്ധപ്പെട്ടാല്‍ എങനെ സഹായം എത്തിക്കാം എന്നത് ചര്‍ച്ച ചെയ്യാം.


സ്നേഹപൂര്‍വ്വം
മുസ്തഫ.